2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

അത്രമാത്രം






മനസ്സില്‍
നുഴഞ്ഞ് കയറിയവളെ

നിനക്ക് അവിടെയിരുന്ന്
സ്വസ്ഥതയോടെ
ചിത്രങ്ങള്‌ വരയ്ക്കാം

ഉച്ചത്തില്‍
പാട്ടുകള്‍ പാടാം

ഇഷ്ട്ടം പോലെ കവിതകള്‍
എഴുതാം

തോന്നിയ പോലെയൊക്കെ
സ്വപ്നങ്ങള്‍ കോറി
ചുവരുകള്‍ വൃത്തിക്കേടാക്കാം

പക്ഷെ ,

ബലമില്ലാത്ത വിട്ടത്തില്‍
കയര്‍ക്കെട്ടി
ആത്മഹത്യയ്ക്ക്
ശ്രമിക്കരുത്

സ്വന്തം കൂരയെന്ന വിശ്വാസത്തില്‍
ബോധംക്കെട്ട് ഉറങ്ങരുത്

നെടുവീര്‍പ്പുകളെ
പുറത്തേയ്ക്കയച്ചു
എന്നെ ശല്യം ചെയ്യരുത്

ഒരു വാടകകാരിയെന്നു
എപ്പോഴും ഓര്‍മ്മയില്‍ ഉണ്ടാകണം

ഒരു കുടിയൊഴിപ്പിക്കല്‍
എപ്പോഴും പ്രതീക്ഷിക്കണം

അത്രമാത്രം

ചില പരാതികൾ




ഏതൊരാള്‍ക്കും ചാടിക്കടക്കാന്‍
കഴിയാത്ത 
കുപ്പിചീളുകളും ഇരുമ്പാണികളും
പാവിയ 
നിന്റെ വീട്ടു മതില്‍ 
ഞാന്‍ പല വട്ടം ചാടിയിട്ടുണ്ട്‌


ഒരു അടക്കാക്കിളി ഇരുന്നാല്‍ പോലും
ഞാന്നു പോകുന്ന ,
വീട്ടുമുറിയോട് ചേര്‍ന്ന ,
നാരക തൈ യ്യില്‍ കൊത്തി പിടിച്ച്‌
ഒത്തിരി വട്ടം കയറിയിട്ടുണ്ട് 

ഒരു ഉറുമ്പിനു കടക്കാന്‍ പോലും 
സുഷിരം ബാക്കി വെക്കാതെ 
നീ കൊട്ടിയടച്ച ജനല്‍ പഴുതിലൂടെ
നൂഴ്ന്നു നിന്റെ ഉറക്കറയിലെക്ക്..

നീ അപ്പോള്‍ ഒക്കെ 
അര്‍ദ്ധമയക്കത്തില്‍ ആയിരിക്കും 

എനിക്ക് ശ്വാസം മുട്ടുവോളം 
നിന്നെ,
തുരു തുരാ ചുംബിക്കും 

നെറ്റിയിലോ കണ്ണുകളിലോ, കവിളുകളിലോ 
ചുണ്ടുകളിലോ മാത്രമല്ല .......

ഇടക്കിടെ ഉള്ള ഞെരക്കത്തില്‍ നിന്നും ,
അതേ , എല്ലാം നീ അറിയുനുണ്ട് .

എന്നിട്ടും ,
ഇത്രയൊക്കെ ആയിട്ടും ,
വഴി വക്കുകളില്‍ 
നേര്‍ക്ക്‌ നേര്‍ കണ്ടുമുട്ടുമ്പോഴൊക്കെ 
കാണാതെ പോലെ നടന്നകലുന്നത് 
കഷ്ട്ടം തന്നെയാണെ