2013, ഫെബ്രുവരി 23, ശനിയാഴ്‌ച

ദി ട്രെയിന്‍



മഴയുണ്ടായിരുന്നു
തിരക്കും,തെറി വിളികളും 
കുത്തിനുപിടുത്തങ്ങളും
ആര്‍പ്പ് വിളികളും 
എല്ലാം പതിവ് പോലെ ..

സ്പീഡുണ്ടായിരുന്നു
കല്‍വക്കും താനെക്കും ഇടയിലായിരുന്നു
ടോറിന് നടുവിലെ കമ്പിയില്‍
ഞാന്നു കിടക്കുകയായിരുന്നു
വഴുക്കലുണ്ടായിരുന്നു.....

എന്നിട്ടെന്താ,
ഒന്നു പ്രതികരിക്കാന്‍
കഴിയുമുമ്പേ
ഉള്ളില്‍ സ്വകാര്യമായി
ചേര്‍ത്ത് പിടിച്ചിരുന്ന, ഒന്നൂര്‍ന്ന്‍
പാളങ്ങളിലേയ്ക്ക് ..

സമയത്തെ വള്ളിക്കാല്
വെയ്ക്കാന്‍ നോക്കി
തലയടിച്ചു വീണ്‌ ചത്ത
തെക്കന്റെയും
വടക്കെന്റെയുമൊക്കെ
ആത്മാക്കളുടെ കണ്ണു വെട്ടിച്ച്,

മനസ്സ് പിടഞ്ഞ് തീര്‍ന്ന
മതമോ ജാതിയോ ദേശമോ ഇല്ലാത്ത
പ്രണയിനി എന്ന് മാത്രം പേരുള്ള
ഒരുവള്‍ക്ക്
കിട്ടാതിരിക്കില്ലാ......

ഉള്ളില്‍ നിന്നൂര്‍ന്ന്
പാളങ്ങളില്‍ ചിതറി
കാഴ്ച്ചകളില്‍ ചോര തേച്ച
എന്റെ ആ .......