2009, സെപ്റ്റംബർ 16, ബുധനാഴ്‌ച
പ്രണയാര്‍ദ്രം
നേര്‍ത്ത നിലാവിന്‍റെ ലാളനമേറ്റ്
പാതിരാ പൂക്കള്‍ തന്‍ സൌരഭ്യം നുകര്‍ന്ന്
രാവിന്‍ നിശബ്ദ്തയില്‍ ഏകനായ് ഇരിക്കുമ്പോള്‍
നിന്‍ ഓര്‍മ്മകള്‍ എന്നില്‍ രാമഴയായ് പെയ്തിറങ്ങുന്നു
നിന്‍ സാന്നിധ്യം ഞാന്‍ കൊതിക്കുന്നു
വരൂ സഖി, രാത്രി അതിസുന്ദരിയാണ്
ഇവിടെ ഏവരും പ്രണയലോലരാണ്
മനസ്സിലെ വിചാരങ്ങളും വികാരങ്ങ ളും
സ്വപ്നങ്ങളും ഒന്നാണ്
കാറ്റിന്‍ കരലാളനമെല്‍ക്കാന്‍ കൊതിച്ച്
മിഴിചിമ്മിനില്‍ക്കും പൂക്കളെ കാണാം
നഗ്നമെനിയില്‍ ചന്ദ്രരശമിതന്‍ തലോടലേല്‍ക്കുമ്പൊള്‍
കുണ്ങ്ങി ചിരിചൊഴുകും നിളയെകാണാം
ഇന്ദീവരങ്ങള്‍ക്കിടയില്‍ ഇണചെരും
സ്വര്‍ണ്ണമരാളങ്ങളെ കാണ്ണാം
ദേവദാരങ്ങളില്‍ നീലാംബരി മൂളും
വസന്തകോകിലങ്ങളെ കാണാം
കാഴ്ചകള്‍ മനസ്സിലെ ആരാമത്തില്‍
കാമനകള്‍ തന്‍ നവ മുകുളങ്ങള്‍ വിടര്‍ത്തുമ്പോള്‍
നമ്മള്‍ക്കും കൈമാറാം മനസ്സിലെ പ്രണയവും
മയങ്ങിക്കിടക്കും മധുരവികാരങ്ങളും
2009, ജൂൺ 13, ശനിയാഴ്‌ച
സ്വപ്നാടനം
സഖീ....നിലാവ് ചിത്രകംബളം നീര്‍ത്തുമീ
രാവിന്‍റെ മണിമാറിലൂടെ...
പൊന്നോളകൈകളാല്‍ മാടിവിളിക്കുമീ
നിളയുടെ തീരത്തിലൂടെ...
കയ്യോടു കൈ ചേര്‍ത്ത്, തോളോടു തോള്‍ ചേര്‍ന്ന്
ഒത്തിരി ദൂരം നടക്കാം...
കാണാത്ത കഴ്ചകള്‍ ഒരുക്കിവെച്ചു
നമ്മെ യാമിനി കാത്തിരിക്കുന്നു...
മുളംകാടുകള്‍ മുരളീരവം പൊഴിക്കുന്ന
നാട്ടിടവഴികളിലൂടെ...
ഇളംകാറ്റില്‍ ഇളകിയാടികളിക്കുന്ന
മുല്ലപ്പടര്‍പ്പുകളിലൂടെ...
പാതിരാപുള്ളുകള്‍ പരിഭവം പാടുന്ന
കാട്ടുപൊന്തകളിലൂടെ...
രാവെളിച്ചം വെണ്‍ തൂവലായ് പൊഴിയുന്ന
പാടവരമ്പുകളിലൂടെ...
രജനിപതംഗങ്ങള്‍ രാഗരസം തേടും
രാസനികുഞ്ജങ്ങളിലൂടെ...
ചിത്രോടക്കല്ലുകള്‍ മഞ്ഞളാടിനില്‍ക്കും
ഇല്ലപറമ്പുകളിലൂടെ...
നിശാസുന്ദരിമാര്‍ പൊട്ടിച്ചിരിയുതിര്‍ക്കും
പാലമരച്ചോട്ടിലൂടെ ...
നങ്ങ്യാര്‍ വട്ടങ്ങള്‍ നാണിച്ചുനില്‍ക്കും
അമ്പല പറമ്പിലൂടെ...
സ്വപ്നങ്ങള്‍ ഹംസങ്ങളായ് നീന്തിത്തുടിക്കും
പൂപൊയ്ക പടവുകളിലൂടെ ...
തങ്കകിനാവുകള്‍ തപസ്സനുഷ്ഠിക്കും
പാരിജാതങ്ങള്‍ക്കിടയിലൂടെ...
എന്നോ നമ്മള്‍ കണ്ടുമറന്നൊരാ...
സുന്ദരവനഭുവില്‍ അണയാം...
മന്വന്തരങ്ങള്‍ക്കപ്പുറത്തെന്നോ, നമ്മളുപേക്ഷിച്ച
കാലടിപ്പാടുകള്‍ തേടാം...
കാലം പഴക്കിയ നമ്മുടെ പ്രണയകുടീരത്തില്‍
ഒരുപിടിപൂക്കളര്‍പ്പിക്കാം...
അന്നു പകരാന്‍ കഴിയാതെ പോയ
സ്നേഹത്തിന്‍ സോമരസം പകര്‍ന്ന്
നമുക്കു ജീവിക്കാം... മരിക്കാം.....
പുനര്‍ജ്ജനിക്കാം
2009, മേയ് 27, ബുധനാഴ്‌ച
നീയെന്ന മഴ
നീ എനിക്കായ് പെയ്യുന്ന മഴ
വേനലടര്‍ത്തിയ കിനാവുകളില്‍ കുളിരു നിറച്ച്,
എനിക്ക് വേണ്ടി മാത്രം പെയ്യുന്ന,
ഒരിക്കലും തോരാത്ത മഴ.
ഞാന്‍ നിനക്കായ് ഒഴുകുന്ന പുഴ
കാലം കാണിച്ച കൈവഴികളിലൂടെ തെന്നി തെന്നിയൊഴുകി
കൈവഴികളെ തകര്‍ത്തൊടുവില്‍ നിന്നിലലിഞ്ഞ്,
നിന്നെയും ചേര്‍ത്ത് ഒന്നായ് ഒഴുകുന്ന പുഴ
ഒടുങ്ങാതെ പെയ്യുന്ന നീയെന്ന മഴയില്‍
ഞാനെന്ന പുഴ ഒരിക്കലും വറ്റാതെ,
നിലക്കാതെ ഒഴുകികൊണ്ടേയിരിക്കും
നീയെന്ന മഴ പെയ്തു തോരുവോളം....
2009, ഫെബ്രുവരി 25, ബുധനാഴ്‌ച
പ്രണയം?
2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച
പ്രണയദിനം
ഈ പ്രണയദിനത്തില്‍ നിനക്കു നെല്‍കാന്‍.....
അന്നു നീ ചൂടാതെ പോയ, വാടികരിഞ്ഞ പൂക്കളും
നീ കണ്ണീരില്‍ കുതിര്‍ത്തിയ സ്വപ്നങ്ങളും
നീ മറന്നു പോയ ഓര്‍മ്മകളും......
പിന്നെ നിന്‍റെ പേരു പച്ചകുത്തിയ ഒരു മനസ്സും മാത്രം...
സൌരഭ്യം പരത്തുന്ന പനിനീര്‍ പൂക്കള്‍ക്കിടയില്‍
മിന്നുന്ന കടലാസില്‍ പൊതിഞ്ഞ വിലക്കൂടിയ
സമ്മാനപൊതികള്‍ക്കിടയില്‍.......
നീ അതു കണ്ടാലെ........
എനിക്കതിശയമുളളൂ...സഖീ......
2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച
ആത്മനൊമ്പരം
നിന്‍ കണ്ണില്‍ നിന്നിറ്റിവീഴും ചുടുമിഴിനീര്‍ കണങ്ങളെ
കൈകുമ്പിളില്‍ ഏറ്റുവാങ്ങാനെ എനിക്കു കഴിയൂ സഖി.....
നിന്‍ വിതുമ്പലുകള്‍ കുര്‍ത്ത ചീളുകളായ്
ഹൃദയഭിത്തിയില്‍ ആഴ്നിറങ്ങുമ്പോഴും
തരളം നിന്‍ മുടിയിഴകോതി
സദയം നോക്കുവാനേ എനിക്കു കഴിയൂ സഖി....
എനിക്കറിയാം
നിന്‍ കണ്ണില്‍നിന്നുരുകിയൊലിക്കുന്നത്
എന്‍റെ സ്വപ്നങ്ങളാണ്....
നിന്നിലലിഞ്ഞില്ലാതാകുന്നത്....
എന്നോടുള്ള പ്രണയമാണ്
നിര്‍ദയനല്ല ഞാന്‍
നിരാലംബനല്ലോ
എന്നിട്ടും നിന്‍റെ പ്രണയമേറ്റു വാങ്ങിയത്
നിനക്ക് മോഹങ്ങള്‍ തന്നത്
ഞാന്‍ ചെയ്ത പാപം
അതിനു കാലം എന്നെ ശിക്ഷിക്കട്ടെ....
എന്‍റെ മാനസാങ്കണത്തില്‍
തുളസിക്കതിരായ് വന്നു
മൃദുസൌരഭം ചൊരിഞ്ഞ പെണ്‍ക്കിടാവേ....
നിന്‍ സ്നേഹമേറ്റു വാങ്ങുകയെന്നതും
ജന്മപുണ്യം
എന്‍ ചുണ്ടില്‍ തെളിയും നേര്‍ത്തഹാസത്തിലാണ്ട
ആത്മനൊമ്പരം നീ അറിയേണ്ട.....
എന്നുള്ളിലെ മുറിവിനെ മായ്കാന്‍
കാലത്തിനും കഴിയിലെന്നതുമറിയേണ്ട
നിന്നുള്ളിലേന്നോടുള്ള വെറുപ്പ് നിറയട്ടെ!
അതു നിന്‍ കണ്ണിലെ പ്രണയാന്ധകാരത്തെയകറ്റും
നിന്‍ മുന്നിലൊരു വഴിത്തെളിയും
അതിലൂടെ പോവുക...
അവിടെ വസന്തങ്ങള്‍ നിന്നെയും കാത്തിരിപ്പൂ.....
ഒരിക്കലും തിരിഞ്ഞു നോക്കരുതേ പ്രിയേ.....
ഞാന്‍ നിന്‍ കാലടിപ്പാടുകള്‍ പതിഞ്ഞ
വെണ്‍മണല്‍ തരികളെ, മാറോടണച്ചൊന്ന്
പൊട്ടിക്കരഞ്ഞോട്ടെ!!!!!!!
കൈകുമ്പിളില്‍ ഏറ്റുവാങ്ങാനെ എനിക്കു കഴിയൂ സഖി.....
നിന്‍ വിതുമ്പലുകള്‍ കുര്‍ത്ത ചീളുകളായ്
ഹൃദയഭിത്തിയില്‍ ആഴ്നിറങ്ങുമ്പോഴും
തരളം നിന്‍ മുടിയിഴകോതി
സദയം നോക്കുവാനേ എനിക്കു കഴിയൂ സഖി....
എനിക്കറിയാം
നിന്‍ കണ്ണില്‍നിന്നുരുകിയൊലിക്കുന്നത്
എന്‍റെ സ്വപ്നങ്ങളാണ്....
നിന്നിലലിഞ്ഞില്ലാതാകുന്നത്....
എന്നോടുള്ള പ്രണയമാണ്
നിര്‍ദയനല്ല ഞാന്‍
നിരാലംബനല്ലോ
എന്നിട്ടും നിന്‍റെ പ്രണയമേറ്റു വാങ്ങിയത്
നിനക്ക് മോഹങ്ങള്‍ തന്നത്
ഞാന്‍ ചെയ്ത പാപം
അതിനു കാലം എന്നെ ശിക്ഷിക്കട്ടെ....
എന്‍റെ മാനസാങ്കണത്തില്‍
തുളസിക്കതിരായ് വന്നു
മൃദുസൌരഭം ചൊരിഞ്ഞ പെണ്‍ക്കിടാവേ....
നിന്‍ സ്നേഹമേറ്റു വാങ്ങുകയെന്നതും
ജന്മപുണ്യം
എന്‍ ചുണ്ടില്‍ തെളിയും നേര്‍ത്തഹാസത്തിലാണ്ട
ആത്മനൊമ്പരം നീ അറിയേണ്ട.....
എന്നുള്ളിലെ മുറിവിനെ മായ്കാന്‍
കാലത്തിനും കഴിയിലെന്നതുമറിയേണ്ട
നിന്നുള്ളിലേന്നോടുള്ള വെറുപ്പ് നിറയട്ടെ!
അതു നിന്‍ കണ്ണിലെ പ്രണയാന്ധകാരത്തെയകറ്റും
നിന്‍ മുന്നിലൊരു വഴിത്തെളിയും
അതിലൂടെ പോവുക...
അവിടെ വസന്തങ്ങള്‍ നിന്നെയും കാത്തിരിപ്പൂ.....
ഒരിക്കലും തിരിഞ്ഞു നോക്കരുതേ പ്രിയേ.....
ഞാന്‍ നിന്‍ കാലടിപ്പാടുകള്‍ പതിഞ്ഞ
വെണ്‍മണല്‍ തരികളെ, മാറോടണച്ചൊന്ന്
പൊട്ടിക്കരഞ്ഞോട്ടെ!!!!!!!
2009, ജനുവരി 16, വെള്ളിയാഴ്‌ച
......ഭര്‍ത്താവ്......
നിന്‍റെ കണ്ണില്‍ വലകെട്ടിയ വിഷചിലന്തികള്‍
കൊന്നു തിന്നത്.......
എന്‍റെ ആത്മാവിനെയാണ്......
പ്രിതൃത്വം നശിപ്പിച്ച നിന്‍റെ പ്രണയത്തിന്‍
പ്രതികാരാജ്വാലയില്‍
വെന്തു നശിച്ചത്
എന്‍റെ ജീവീതമാണ്......
വീടിനു വെളിച്ചമായ്
വിളങ്ങേണ്ട നീ
ഓരോ മനസ്സിലും ഇരുള്‍ പാകിയപ്പോള്‍
ഹൃദയം പൊട്ടി തകര്‍ന്നു മരിച്ചത്
സ്നേഹത്താല്‍ പണിതൊരാലയമാണ്....
വാക്ക് ലംഘിച്ചതിനു പരിഹാരമായ്
കന്യകാത്വം സമര്‍പ്പിച്ച് സായൂജ്യമടഞ്ഞ നീ
വലതുകാല്‍ വെച്ച് ചവിട്ടിതേച്ചത്
ഭാര്യായെന്ന പവിത്രതയെയാണ്
ശവമായ് നീയോപ്പം ശയിക്കുമ്പോളും
ശാന്തചിത്തനായ് നിന്നെ സ്നേഹിച്ചിരുന്ന ഞാന്‍
ഹൃദയ ദുഖങ്ങളെ നെടുവീര്‍പ്പിലൊതുക്കി
നല്ലൊരു നാളെക്കായ് പ്രാര്‍ത്ഥിച്ചിരുന്ന ഞാന്‍
അറിഞ്ഞതേയില്ല....
ഓരോ നിമിഷവും നിന്‍ മനസ്സ്
മറ്റൊരാളുമായ് വ്യഭിചരിക്കുകയാണെന്ന്
2009, ജനുവരി 10, ശനിയാഴ്‌ച
നിന്നോട് പറയുവാനുള്ളത്
ഒടുവില്‍,
കാത്തിരുന്ന സന്ധ്യയും വന്നു...
സഖി........
നമ്മുക്കിനി വേര്‍പ്പിരിയാം
ഇനി നീയെന്നെ തിരിച്ചു നെല്‍കുക!
നിന്‍റെ മനസ്സാം തറവാട്ടിന്‍
ഇരുളാണ്ട മച്ചകങ്ങളിലൊന്നില്‍
പ്രണയമാം സോമരസം കൊടുത്ത്
നീ മയക്കിക്കിടത്തിയ
എന്‍റെ പ്രാണനെ മടക്കി നെല്‍കുക!
രാവിലാരുമറിയാതെ
നീ പ്രസവിച്ച,
പുലരുംവരെ പാലൂട്ടിവളര്‍ത്തിയ
സ്വപ്ന ശിശുക്കളെ
കൊന്നൊടുക്കുക!
പ്രണയം
നിന്‍റെ മാറിലെ
മൃദുലതയിലേല്‍പ്പിച്ച
ദന്തക്ഷതങ്ങള്‍ക്കു മേല്‍
മറവിതന്‍ മരുന്നു പുരട്ടുക!
നിന്‍റെ പ്രജ്ഞയിലലിഞ്ഞു ചേരാതെ
നിലത്തു വീണു
സ്വയമുരുകി വറ്റിയ
ജീവരേതസ്സിനു
നന്ദി ചൊല്ലുക!
നിന്നില്‍ അസ്വസ്ഥത വിതക്കുമെന്‍
ഓര്‍മ്മകളെ ദഹിപ്പിച്ച്
ബലിതര്‍പ്പണം ചെയ്യുക!
കാലം നിന്‍റെ സീമന്തരേഖയിലണിയിച്ച,
കുങ്കുമപ്പൊട്ടിനു മീതെ
പതിവൃത്യത്തിന്‍റെ കുടപ്പിടിക്കുക!
ഒരിക്കലും ഓര്‍ക്കരുത്......
ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും
വെളിച്ചമരിച്ചിറങ്ങുന്ന വാതായനങ്ങളെ
കൊട്ടിയടച്ച്.....
ഇരുളിനെ പുതച്ച്,
നിന്നോര്‍മ്മകള്‍ പുളക്കും സിരകളെ
ലഹരിക്കുടുപ്പിച്ച്.....
കരിപ്പുരണ്ട കണ്ണിമ്മകള്‍
പാതിയടച്ച്......
ചുടുമണല്‍ വാരി
നെഞ്ചത്തുരച്ച്
നീ കടന്നു പോകുന്ന വീഥികളിലൊന്നില്‍
അറപ്പുനിറച്ച്.......
പൊട്ടിച്ചിരിച്ച്............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)